Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PM Shri

പിഎം ശ്രീയെച്ചൊല്ലി സഭയിൽ വാക്പോര്

തിരുവനന്തപുരം: സിപിഐ അംഗവും കഴിഞ്ഞ മന്ത്രിസഭാംഗവുമായ പി. പ്രസാദ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിൽ പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ യുഡിഎഫ്- എൽഡിഎഫ് വാക്പോര്.

കേന്ദ്ര സർക്കാരിനു മാത്രം റദ്ദാക്കാവുന്ന തരത്തിലുള്ള ധാരണാപത്രമാണ് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ പിണറായി സർക്കാർ ഒപ്പിട്ടതെന്നും കഴുത്തും കത്തിയുംകൂടി കേന്ദ്രസർക്കാരിനു കൊടുത്ത തരത്തിലുള്ള സമീപനമാണു സ്വീകരിച്ചതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നിയമസഭയിൽ പറഞ്ഞു.

മന്ത്രിസഭാംഗങ്ങളെ പോലും അറിയിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ വിദ്യാഭ്യാസമന്ത്രിയും ചേർന്ന് ഇരുട്ടിന്‍റെ മറവിലാണു പിഎം ശ്രീയിൽ ഒപ്പിട്ടത്. പദ്ധതിയിൽനിന്നു പിന്മാറാൻ കേന്ദ്ര സർക്കാരിനു മാത്രമേ കഴിയൂ. എല്ലാം ചെയ്തത് കഴിഞ്ഞ സർക്കാരാണ്; പുതിയ സർക്കാർ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല.

2024 മാർച്ച് 30ന് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് പിഎം ശ്രീ ധാരണാപത്രത്തിൽ കേരളം ഒപ്പിടാമെന്നു സമ്മതിച്ചും സ്കൂളുകൾ തെരഞ്ഞെടുക്കാൻ നിർദേശിച്ചും കേന്ദ്രത്തിനു കത്തു നൽകി. പിന്നീട് പിഎം ശ്രീ നടപ്പാക്കാനായി ഉന്നതതല സമിതി രൂപവത്കരിച്ചു. തുടർന്ന് 2025 ഒക്ടോബർ 16ന് ആരെയും അറിയിക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടു. സിപിഐ ഇതിനെതിരേ രംഗത്തു വന്നതിനു പിന്നാലെ കഴിഞ്ഞ നവംബർ 12ന് വീണ്ടും കേന്ദ്രത്തിനു കത്തു നൽകി.

ധാരണാപത്രത്തിലെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ച സാഹചര്യത്തിൽ റിപ്പോർട്ട് വരുന്നതു വരെ പദ്ധതി നീട്ടിവയ്ക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഉപസമിതിയെ വച്ചിട്ട് എട്ടു മാസം ഒന്നും സംഭവിച്ചില്ല. മന്ത്രിസഭാ ഉപസമിതി ഒരിക്കൽ പോലും യോഗം ചേർന്നില്ല. പിഎം ശ്രീയിൽ ഒപ്പിട്ടതു കുട്ടികളുടെ ഭാവിക്കാണെന്നു പാർട്ടി മുഖപത്രത്തിൽ വാർത്തയും വന്നു.

വിദ്യാഭ്യാസ മേഖലയിലെ വർഗീയ വത്കരണത്തിലും ചരിത്രം വളച്ചൊടിക്കുന്നതിലും യുഡിഎഫ് എതിരാണ്. സംഘ്പരിവാർ അജൻഡയ്ക്കു കീഴ്പ്പെടാതെ എന്തു ചെയ്യാൻ കഴിയുമെന്നു മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്നു മന്ത്രി ഷംസുദീൻ കൂട്ടിച്ചേർത്തു.

ദേശീയ വിദ്യാഭ്യാസ പദ്ധതി ആർഎസ്എസിന്‍റെ ആശയമാണെന്ന് അവർതന്നെ പറയുന്പോൾ ഇത് ഇവിടെ നടപ്പാക്കാൻ വ്യഗ്രത കാണിക്കേണ്ടതുണ്ടോയെന്ന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ പി. പ്രസാദ് ചോദിച്ചു. എന്നാൽ, ആർഎസ്എസ് പദ്ധതി നടപ്പാക്കാൻ ധാരണാപത്രം ഒപ്പിട്ടത് എൽഡിഎഫ് അല്ലേയെന്ന് ഭരണപക്ഷ അംഗങ്ങൾ വിളിച്ചു ചോദിച്ചു.

മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം ചേർന്നു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, എക്സൈസ് മന്ത്രി എം. ലിജു, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരാണ് ഉപസമിതിയുടെ അംഗങ്ങൾ. പൊതുവിദ്യാഭ്യാസ സെക്രട്ടറി പിഎം ശ്രീയെക്കുറിച്ച് ഉപസമിതിക്കു മുന്പിൽ വിശദീകരണം നടത്തി.

പിഎം ശ്രീ നടപ്പാക്കുന്പോൾ ദേശീയ വിദ്യാഭ്യാസ നയം അടക്കമുള്ള പ്രശ്നങ്ങൾ സംസ്ഥാനത്തെ ഏതു തരത്തിൽ ബാധിക്കും എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമിതി പഠന റിപ്പോർട്ട് തയാറാകും. തുടർന്നാവും ഏത് തരത്തിൽ പദ്ധതി നടപ്പിലാക്കണം എന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കുക.

National

പിഎം ശ്രീ; ധാരണാപത്രം മരവിപ്പിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഡി. രാജ

ന്യൂഡൽഹി: പിഎം ശ്രീ ധാരണാപത്രം റദ്ദാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ‍. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

പിഎം ശ്രീയുടെ ധാരണാപത്രം മരവിപ്പിക്കാതെ വിട്ടുവീഴ്ചയ്ക്കില്ല. പാർട്ടി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെട്ടു. തുടക്കം മുതലേ സിപിഐ ഈ പദ്ധതിയെ എതിർക്കുന്നുണ്ട്. പദ്ധതിയെ അംഗീകരിക്കണമെന്ന ഒരു സമ്മർദത്തിനും വഴങ്ങില്ലെന്ന് ഡി. രാജ വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമാണ്. അതുകൊണ്ട് സിപിഐ എതിർപ്പ് വ്യക്തമാക്കി. ഇക്കാര്യം സെക്രട്ടറിയേറ്റിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ചർച്ച ചെയ്തു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും സിപിഐയുടെ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ധാരണാപത്രം മരവിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ചർച്ചകൾ തുടരുമെന്നും ഡി. രാജ പറഞ്ഞു.

Kerala

പിഎം ശ്രീയിൽനിന്ന് പിൻമാറണമെന്ന് ബിനോയ് വിശ്വം; എല്ലാ പ്രശ്നവും തീരുമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.

സിപിഐ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. എല്ലാ പ്രശ്നവും തീരുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചയുടെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം പിഎം ശ്രീ പദ്ധതിയിൽനിന്നും കേരളം പിൻമാറണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടതായാണ് വിവരം. കരാറിൽ ഒപ്പിട്ടതിൽ കടുത്ത എതിർപ്പും ബിനോയ് വിശ്വം ശിവൻകുട്ടിയെ അറിയിച്ചു.

മുന്നണി മര്യാദകൾ ലംഘിച്ചു. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ധാരണാപത്രത്തിൽ ഒപ്പുവച്ച നടപടി ശരിയായില്ല. നയപരമായ കാര്യങ്ങളിൽ ഇങ്ങനെയല്ല തീരുമാനം എടുക്കേണ്ടത്.

ഇത് പെട്ടന്നുവന്ന പദ്ധതിയല്ല. സിപിഎമ്മും സിപിഐയും വർഷങ്ങളായി എതിർക്കുന്ന പദ്ധതിയാണിത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് ധാരണാപത്രത്തിൽ ഒപ്പുവച്ചത് ശരിയായില്ലെന്നും ബിനോയ് വിശ്വം മന്ത്രിയെ അറിയിച്ചു.

Kerala

പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞ് എൽഡിഎഫ് നേതൃത്വം

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞ് എൽഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്.

ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്നാണ് സൂചന. 40 ദിവസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പെത്തും. ആറ് മാസം കഴിഞ്ഞാൽ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പും.

മൂന്നാം പിണറായി സര്‍ക്കാരിനായി സിപിഎം സര്‍വ ശക്തിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തിൽ ചര്‍ച്ച ഉയരുന്നത്. സിപിഎമ്മിനെ നന്ദിഗ്രാം ഓർമ്മിപ്പിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്.

Kerala

പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചതിന് പിന്നാലെ സിപിഐയെ പരിഹസിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിന് പിന്നാലെ സിപിഐയെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് നല്ലകാര്യമാണെന്നും സിപിഐ എന്ന പാർട്ടിക്ക് കേരളത്തിൽ റെലവൻസില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പിണറായി കുനിയാൻ പറഞ്ഞാൽ ബിനോയ് വിശ്വം മുട്ടിലിഴയുമെന്നും അദ്ദേഹം പരിഹസിച്ചു. ആദ്യം കുറെ ബഹളം വയ്ക്കും പിന്നെ കീഴടങ്ങും. മാവോയിസ്റ്റു വെടിവയ്പിൽ കുറെ അധരവ്യായാമം നടത്തി. പിന്നെ എഡിജിപി അജിത് കുമാർ വിഷയത്തിൽ ഇപ്പം മൂക്കിൽ കയറ്റിക്കളയുമെന്ന ഗീർവാണം. അങ്ങനെ എത്രയെത്ര കീഴടങ്ങലുകൾ.

എൻഇപിയും അംഗീകരിക്കും എസ്ഐആറും നടപ്പാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. പൗരത്വ രജിസ്റ്ററും കേരളത്തിൽ വരും. കേന്ദ്രം നടപ്പാക്കുന്നതെല്ലാം കേരളത്തിൽ നടപ്പായിരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സഖാവ് ബിനോയ് വിശ്വം വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്‍റെ പാർട്ടിയുടെ ആപ്തവാക്യം ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതുമാത്രമാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Kerala

കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ല, പക്ഷേ ബിജെപിയുടെ അജണ്ട നടപ്പിലാക്കാൻ പാടില്ല: വി.ഡി. സതീശൻ

പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ ബിജെപിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കിയതെന്നും സതീശൻ വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ സിപിഐയെ പരിഹസിച്ച സതീശൻ, എന്തിനാണ് നാണംകെട്ട് എൽഡിഎഫിൽ നിൽക്കുന്നതെന്ന് ചോദിച്ചു. ഏതു സിപിഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്‍റെ പരാമർശം.

അതേസമയം, സിപിഐയെ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു. എൻഡിഎയിൽ നിന്നും എൽഡിഎഫിൽ നിന്നും നിരവധിപാർട്ടികൾ യുഡിഎഫിലേക്ക് വരാനായി കാത്തു നിൽക്കുന്നുണ്ട്. എന്നാൽ നിലവിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Latest News

Corehub Up